Tuesday 30 August 2016

ഉദ്ഗ്രഥിത പരീക്ഷ മാറ്റി വയ്ക്കുമ്പോൾ

പണിമുടക്കിന്റെ അന്നത്തെ പരീക്ഷ അതേ പോലെ എട്ടാം തിയതിയ്ക്ക് മാറ്റി വയ്ക്കുന്നത് ഉചിതമാണോ??
      02.09.2016 ദേശീയ പണിമുടക്ക് ദിവസം  അന്ന്  ഉദ്ഗ്രഥിതം ഡേ 2 ആണ്.  അത് നേരെ 8ാം തിയതിയിലേക്ക് മാറ്റി വെച്ചാൽ  6.09.2016 ന് നടക്കുന്ന ഉദ്ഗ്രഥിതം ഡേ 3 പരീക്ഷ ചടങ്ങായി മാറുമെന്നത് തീർച്ച.  പ്രവർത്തനങ്ങൾ തുടർച്ചയായുള്ളതാണു.  കുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് ആയിരിക്കും.   ഒപ്പം കുട്ടികളെക്കൊണ്ട് എഴുതിക്കാൻ അധ്യാപകരും കഷ്ടപ്പെടുമെന്നത് ഉറപ്പ്.   കാണേണ്ടണ്ടവർ ഈ പോസ്റ്റ് കാണൂമെന്നുള്ളതു കൊണ്ട് ഇതും മെൻഡേഴ്സ് പങ്കുവയ്ക്കുന്നു.

GOVT ORDERS & CIRCULARS

മലയാളം കൈത്താങ്ങ് മൊഡ്യൂൾ


പ്രിയ അധ്യാപകരേ .... വിദ്യാഭ്യാസ പ്രവർത്തകരേ... 
മലയാളം കൈത്താങ്ങ് മൊഡ്യൂൾ സെപ്തംബർ മാസത്തിൽ പരിചയപ്പെടുത്തുന്ന  ദിവസങ്ങൾ .....

ഒറ്റ ദിവസം നടത്തുന്ന Tryout class രാവിലെ 9.30 മുതൽ 4-30 വരേയും രണ്ട് ദിവസം നടത്തുന്ന Tryout class ഒന്നാം ദിവസം രാവിലെ10 മുതൽ വൈകിട്ട് 8 വരേയും രണ്ടാം ദിവസം രാവിലെ 9 മുതൽ വൈകിട്ട് 3 മണി വരേയുമാണ്  സ്ഥലം ,തീയതി , എന്നീ വിവരങ്ങൾ  .....

3/9/16 ശനി  തൃശ്ശൂർ പെരിഞ്ഞനംGUP S , 
4/9/16 ഞായർ GVHSS പല്ലാരിമംഗലം കോതമംഗലം എറണാകുളം, 
5/9/16 തിങ്കൾ GHSS കടയിരുപ്പ്  എറണാകുളം, 
സെപ്തംബർ 10 GHSS എളമക്കര എറണാകുളം, 
സെപ്തംബർ 11, 12 ഞായർ, തിങ്കൾ ഇടുക്കി രാജാക്കാട് NR CITY SNV HSS, 
സെപ്തംബർ 15, 16, 17 വയനാട് കല്ലോടി സെന്റ് ജോസഫ് യു .പി .സ്കൂൾ, 
21/ 9/16 ബുധൻ പാലക്കാട് PMGHSS , 
സെപ്തംബർ 24, 25 ശനി, ഞായർ ആലപ്പുഴ കലവൂർ GHSS എന്നിവിടങ്ങളിൽ . 

പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446762687 എന്ന നമ്പറിൽ വൈകിട്ട് 7മണി മുതൽ 11 മണി  വരേയും രാവിലെ 5.30 മുതൽ 8.30 വരേയും വിളിക്കാവുന്നതാണ്.

സ്നേഹപൂർവ്വം ... 
ടി. ടി.പൗലോസ്. 
സെക്രട്ടറി ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി എറണാകുളം

Monday 29 August 2016

STANDARD 5 MALAYALAM UNIT 2

മരണമില്ലാത്ത മനുഷ്യൻ

Akkitham achuthan.JPG
അക്കിത്തം അച്യുതൻ നമ്പൂതിരി
മലയാള ഭാഷയിലെ ഒരു കവിയാണ്‌ അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. 

ജീവിതരേഖ

1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
.
അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട് കേരളത്തിൻറെ പ്രിയപ്പെട്ട് കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻ‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി


പ്രമുഖ വ്യക്തികളുടെ തൂലികാ നാമങ്ങൾ


വ്യക്തി തൂലികാനാമം
കമലാ സുരയ്യ മാധവിക്കുട്ടി
ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എസ്.കെ. പൊറ്റെക്കാട്ട്
കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ കോവിലൻ
എം. കുട്ടികൃഷ്ണ മേനോൻ വിലാസിനി
പി.സി. കുട്ടികൃഷ്ണൻ ഉറൂബ്
വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ വി. കെ. എൻ
പി.സി.ഗോപാലൻ നന്തനാർ
അക്കിത്തം അച്യുതൻ നമ്പൂതിരി അക്കിത്തം
പരമേശ്വരൻ നമ്പൂതിരിപ്പാട് വെണ്മണി അച്ഛൻ നമ്പൂതിരി
ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ
ഏബ്രഹാം തോമസ് ഏ. ടി. കോവൂർ
ഇടശ്ശേരി ഗോവിന്ദൻ നായർ ഇടശ്ശേരി
ഗോവിന്ദപിഷാരോടി ചെറുകാട്
തകഴി ശിവശങ്കരപിള്ള തകഴി
എം. രാമുണ്ണിനായർ സഞ്ജയൻ
ഉള്ളൂർ എസ്. പരമേശ്വരയ്യർ ഉള്ളൂർ
മുണ്ടക്കാമ്പറമ്പിൽ അപ്പുക്കുട്ടൻ നായർ കോഴിക്കോടൻ
ലീലാ നമ്പൂതിരിപ്പാട് സുമംഗല
ആർ.പി. മേനോൻ പമ്മൻ
കെ.ഈശൊ മത്തായി പാറപ്പുറത്ത്

STANDARD 5 MALAYALAM UNIT 1

കോയസ്സൻ
ഉറൂബ്

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

STANDARD 5 MALAYALAM UNIT -1

മലയാളനാടേ ജയിച്ചാലും 
      ചങ്ങമ്പുഴയുടെ (കവിത കേൾക്കാം) 

  ചങ്ങമ്പുഴ കൃഷ്ണപിള്ള _ജീവിതരേഖ

മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും.

Saturday 27 August 2016

OLYMPICS

അറിവിന്റെ തുള്ളികൾ.....


GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

Wednesday 24 August 2016

STANDARD 5 SCIENCE UNIT 4

വിത്തിനുള്ളിലെ ജീവൻ

 (തയാറാക്കിയത്: ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം)
 
വിത്ത് വിതരണം 2  3  4  5

വിത്തുമുളക്കല്‍


കായിക പ്രജനനം തണ്ട്              വേര്       ഇല


LEAF PROPAGATION


STANDARD 5 SCIENCE UNIT -3

STANDARD 6 SCIENCE UNIT 4

ചലനത്തിനൊപ്പം

നിലമ്പൂര്‍ ബി.ആര്‍.സിയും നിലമ്പൂര്‍ സബ്‌ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും ചേര്‍ന്ന് തയ്യാറാക്കിയ ടീച്ചിംഗ് മാന്വലിന് ചുവടെ ക്ലിക്ക് ചെയ്യൂ

യൂണിറ്റ് 2,3,4

ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം തയാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍

ചലനം

മറ്റു വസ്തുക്കളിൽ നിന്നുംമുള്ള ഒരു വസ്തുവിൻറെ ദുരത്തിനു തുടർച്ചയായുള്ള വ്യതാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു . വസ്തുക്കളുടെ ചലനം പലതരത്തിലാണ് . ഗ്രഹങ്ങൾ, മേഘങ്ങൾ , ബസ്സ്,യന്ത്രങ്ങൾ ,മനുഷ്യൻ ,ജന്തുക്കൾ മുതലായവയെല്ലാം ചാലിക്കുനുണ്ട് , പ്രപഞ്ചത്തിലുള്ള സകല പതാർത്ഥങ്ങളും അവയുടെ പരമാണുക്കളും ചലിക്കുന്നു തികച്ചും അചഞ്ചലമായ ഒരു പതാർത്ഥവും ഈ ലോകത്തില്ല .പതാർത്ഥത്തിൻറെ സ്ഥയിയ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി

 

Grahanangal by ILLIAS PERIMBALAM

 

 

Science: Class 6 : Chapter 10 : Types of Motions 

STANDARD 6 SCIENCE UNIT 3

 
പൂവിൽ നിന്ന് പൂവിലേക്ക്


നിലമ്പൂര്‍ ബി.ആര്‍.സിയും നിലമ്പൂര്‍ സബ്‌ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും ചേര്‍ന്ന് തയ്യാറാക്കിയ ടീച്ചിംഗ് മാന്വലിന് ചുവടെ ക്ലിക്ക് ചെയ്യൂ

യൂണിറ്റ് 2,3,4

പുഷ്പിക്കുന്ന സസ്യങ്ങളിലെ പ്രത്യുല്പാദന അവയവമോ പ്രധാന ഭാഗമോ ആണ്‌ പൂവ് അഥവാ പുഷ്പം. ബീജങ്ങളേയും അണ്ഡങ്ങളേയും വഹിക്കുകയും അവയുടെ സം‌യോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പിക്കുകയുമാണ്‌ പൂക്കളുടെ പ്രധാന ധർമ്മം. പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി, ദളപുടം, കേസരപുടം, ജനി എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളാണ് പുഷ്പത്തിലുള്ളത്.

കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

 


റിയോ ഒളിമ്പ്യക്സ് ക്വിസ് (2016)

 തയാറാക്കിയത്: ജതീഷ് തോന്നയ്ക്കൽ

1. റിയൊ ഒളിമ്പിക്സിൽ ഇന്ത്യക്ക് എത്ര മ്മെഡലുകളാണു ലഭിച്ചത്?
     2

2. വനിതാവിഭാഗം ബാഡ്മിന്റൺ സിംഗിൾസിൽ  വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിത?   പി.വി. സിന്ധു

3. ഒളിമ്പ്യക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
    പി.വി. സിന്ധു

4. 58 കിലോ വിഭാഗം ഫ്രീ സ്റ്റൈൽ  ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ വനിത?
    സാക്ഷി മാലിക്

5.  ഗുസ്തിയിൽ ഒളിമ്പ്യക് മെഡൽ നേടിയ വനിത ഇന്ത്യൻ താരം?
     സാക്ഷി മാലിക്

6. റിയോ ഒളിമ്പ്യക്സിൽ ചാമ്പ്യന്മാരായ അമേരികയ്ക്ക്  ലഭിച്ച സ്വർണ്ണമെഡലുകളുടെ എണ്ണം?
    46

7. മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
    67

8. ഇനി അടുത്ത ഒലിമ്പ്യക്സ് നടക്കുന്ന വർഷവും സ്ഥലവും?
    2020ൽ ട്യോക്യോ യിൽ

9. 100 മീറ്റർ, 200 മീ‍ീറ്റർ, 4*100 മീറ്റർ റിലെ ഇനങ്ങളിൽ സ്വർണം നേടിയ 
    ജമൈക്കൻ കായിക  താരം?
    ഉസൈൻ ബോൾട്ട്

10. 100 മീറ്റർ, 200 മീ‍ീറ്റർ, 4*100 മീറ്റർ റിലെ ഇനങ്ങളിൽ 3 ഒളിമ്പ്യക്സുകളിൽ തുടർച്ചയായി 
   സ്വർണം  നേടിയ ആദ്യ കായിക താരം?
    ഉസൈൻ ബോൾട്ട്

Tuesday 23 August 2016

KERALA TEACHERS ELIGIBLITY TEST 2016



K -TE T പരീക്ഷ ഓൺലൈൻ രജിസ്ട്രേഷൻ
ആരംഭിച്ചു.
 നിർദ്ദേശങ്ങൾ ഇവിടെ 

 click here to APPLY


Time Schedule

Notification
:
22/08/2016
Commencement of on-line registration of application
:
24/08/2016
Closure of Online Application Step I
:
09/09/2016
Closure of Online Application Step II
:
10/09/2016
Issue of Online Hall Ticket
:
20/10/2016 onwards
Date of Examination
Category I
:
05/11/2016
Category II
:
05/11/2016
Category III
:
19/11/2016
Category IV
:
19/11/2016
Before Online submission of Application, applicants are advised to carefully
Go through the Notification,General Information and Guideline.

GOVT ORDERS & CIRCULARS

Monday 22 August 2016

ആഗസ്ത് 29 ദേശീയ കായിക ദിനം

 രാജേഷ്‌.എസ്.വള്ളിക്കോട്
  ഓരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും 130 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ നിരാശരാവും. ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ ആള്‍ബലം പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ ആദ്യസ്ഥാനം കൈയടക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നു? ഇത്തരം ചിന്തകള്‍ സജീവമാക്കാനും അതിനുസൃതമായി പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ദേശീയ കായിക ദിനാചരണത്തിലൂടെ കഴിയണം. മിന്നുന്ന വേഗത്തില്‍ പന്തുമായി പാഞ്ഞ് എതിര്‍പോസ്റ്റില്‍ ഗോള്‍മഴ പെയ്യിച്ചിരുന്ന ഇന്ത്യന്‍ ഹോക്കിയുടെ വിസ്മയ താരം ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ആഗസ്ത് 29നാണ് രാഷ്ട്രം ദേശീയ കായിക ദിനാചരണം സംഘടിപ്പിക്കുന്നത്.
കായിക പ്രതിഭകളെ വളര്‍ത്തിയെടുത്ത് രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. വേണ്ടത്ര പരിശീലനം കിട്ടാത്ത അവസ്ഥ, ചെറുപ്പത്തില്‍തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി, അര്‍ഹരായവര്‍ക്ക് നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിന്റെ അപര്യാപ്തത എന്നിവ പരിഹരിച്ചു മാത്രമേ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാനാവൂ. കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം കായികദിന ചിന്തകള്‍ പരിമിതപ്പെടരുത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. കായിക-മാനസിക സുസ്ഥിതി കൈവരിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കാനുള്ള വ്യത്യസ്തമായ പദ്ധതികളാണ് വേണ്ടത്. സ്കൂള്‍ തലത്തില്‍ ആരംഭിക്കുന്ന കായികവിദ്യാഭ്യാസ പരിപാടിക്ക് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും.
വിദ്യാഭ്യാസലക്ഷ്യംതന്നെ ശാരീരിക-മാനസിക വികാസമാണ്. ശാരീരികക്ഷമത പഠനത്തെ ഗുണകരമായി ബാധിക്കും. കായികവിദ്യാഭ്യാസം ചിട്ടയാവുന്നതോടെ ആരോഗ്യമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടും. സ്കൂള്‍തലത്തില്‍ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ കായിക പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കി കായികദിനാചരണത്തില്‍ പങ്ക് ചേരുക. താല്‍പര്യമുള്ള ഏതെങ്കിലും ഇനങ്ങളില്‍ സ്ഥിരപരിശീലനം നേടുക. ഇത് മത്സര വിജയത്തിനപ്പുറം മാനസികോല്ലാസവും നല്‍കും.
കളിക്കളത്തിലെ മാന്ത്രികന്‍ 

Saturday 20 August 2016

Salary Processing for Temporary Employees in Spark


താൽക്കാലിക ജീവനക്കാരുടെ ശമ്പളം  സ്പാർക്കിലുടെ പ്രോസസ്സ് ചെയ്യാവുന്ന രീതിയിൽ സ്പാർക്കിൽ  പുതിയ  മൊഡ്യൂൾ  അപ്ഡേറ്റ്  ചെയ്തു .എങ്ങനെ  ശമ്പളം   പ്രോസസ്സ്  ചെയ്യാം ഇവിടെ  നൽകിയിരിക്കുന്ന ഹെൽപ്  ഫയൽ ശ്രദ്ധിക്കുമല്ലോ.

DIGITAL SIGNATURE

Digital Signature and Its Use

ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്ക്നോളജി (ICT) മേഖലയിലെ ത്വരിത ഗതിയിലുള്ള വികസനങ്ങളുടെ ഫലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും പിന്തുടരുന്ന പദ്ധതിയാണ് Integrated Financial Management System (IFMS). സംസ്ഥാനത്തെ ട്രഷറി ഇടപാടുകളുടെ യന്ത്രവല്‍ക്കരണവും സംയോജനവുമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.  ഈ പദ്ധതിയുടെ ഭാഗമായാണ് 2014 ഓക്ടോബര്‍ മാസം മുതല്‍ സ്പാര്‍ക്ക് ബില്ലുകളുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി ബില്ലുകളുടെ എണ്ണം കുറയ്ക്കുക എന്നത് അത്യാവശ്യമായത് കാരണമാണ് 2016 ജനുവരി മുതല്‍ One Office - One DDO സംവിധാനം നിലവില്‍ വന്നതും.
IFMS സംവിധാനത്തിന്‍റെ ഭാഗമായി ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ശമ്പള ബില്ലുകള്‍, ശമ്പളേതര ബില്ലുകള്‍, കണ്ടിഞ്ജന്‍റ് ബില്ലുകള്‍ മുതലായവ ഓണ്‍ലൈന്‍ വഴി വേണമെന്ന് നിഷ്കര്‍ശിക്കുന്നു. ഇങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ബില്ലുകളുടെ സുരക്ഷിതത്വവും ആധികാരികതയും ഒരു പ്രശ്നമായി മാറും. ഇതിനാലാണ് ഇലക്ട്രോണിക് ആയി സമര്‍പ്പിക്കുന്ന രേഖകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേണമെന്ന് ആവശ്യപ്പെടുന്നത്.
 G.O.(P) No.76/2016 Fin. Dated 27.05.2016 എന്ന ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ഡി.ഡി.എ മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അതത് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല  2016 ആഗസ്റ്റ് 15 ശേഷം ട്രഷറികളില്‍ സബ്മിറ്റ് ചെയ്യുന്ന ബില്ലുകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലെങ്കില്‍ ബില്ലുകള്‍ പാസ്സാക്കരുത് എന്ന് എല്ലാ ട്രഷറികള്‍ക്കും ട്രഷറി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഈ ഉത്തരവില്‍ പറഞ്ഞിരുന്നു. ( Read Govt Order ). എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംഘടിപ്പിക്കുക പ്രയാസമായത് കൊണ്ടാവാം ഇത് ഈ മാസം മുതല്‍ തന്നെ നടപ്പിലാക്കേണ്ട എന്ന് ട്രഷറി ഡയറക്ടറേറ്റ് തീരുമാനിച്ചതായി അറിയുന്നു. എന്തായാലും അധികം വൈകാതെ ഓരോ ഓഫീസിലെയും ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ അവരവരുടെ പേരില്‍ Digital Signature Certificate (DSC) സംഘടിപ്പിക്കേണ്ടത് നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. തൊട്ടടുത്ത മാസങ്ങളില്‍ തന്ന ബില്ലു സമര്‍പ്പിക്കണമെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും.

ഡിജിറ്റല്‍ സിഗ്നേച്ചര്‍, അതിന്‍റെ ഉപയോഗം,  അത് ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ പലരും അജ്ഞരാണ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റല്‍ സിഗ്നേച്ചറിനെക്കുറിച്ചും അത് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ചില വിവരങ്ങള്‍ പരമാവധി ലളിതമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. 

എന്താണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍
സാധാരണ കൈയ്യൊപ്പ് പോലെ തന്നെ പ്രാധാന്യമുള്ളതും വിലിപിടിപ്പുള്ളതുമായ ഒന്നാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. ഇലക്ട്രോണിക് മാധ്യത്തില്‍ രേഖകള്‍ കൈമാറുമ്പോള്‍ അതില്‍ കൈയ്യൊപ്പ് പതിക്കാന്‍ നിര്‍വ്വാഹമില്ലാത്തത് കൊണ്ട് അതിന് പകരമായാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത്. ഇതിന് സാധാരണ കൈയ്യൊപ്പ് പതിക്കുന്നതിന് തുല്യം തന്നെയാണ്.  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്-2000 (IT Act-2000) പ്രകാരം ഡിജിറ്റല്‍ സിഗ്നേച്ചറിന് കൈയ്യൊപ്പിന് തുല്യമായ നിയമ സാധുത നല്‍കിയിട്ടുണ്ട്. അത് കൊണ്ട് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൂട്ടിച്ചേര്‍ത്ത് ഒരു ഇലക്ട്രോണിക് ഡോക്യുമെന്‍റ് കൈമാറിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് പിന്‍മാറുന്നതിനോ അത് നിഷേധിക്കുന്നതിനോ ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ ഉടമസ്ഥന് സാധിക്കില്ല. ഈ സിഗ്നേച്ചര്‍ ഉപയോഗിക്കാനുള്ള അവകാശം ഗവണ്‍മെന്‍റ് അംഗീകൃത ഏജന്‍സികളില്‍ നിന്ന് നിശ്ചിത ഫീസ് നല്‍കി നേടിയെടുക്കാം. ഇങ്ങനെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതിന് നേടിയെടുക്കുന്ന അവകാശമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (Digital Signature Certificate). ടെക്നോളജിയില്‍ ദൈനം ദിനം വന്നു കൊണ്ടിരിക്കുന്ന പുരോഗമനങ്ങളുടെ ഫലമായി മിക്കവാറും എല്ലാ ഇടപാടുകളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാത്രമായി മാറും. ആയത് കൊണ്ട് ഇനിയുള്ള കാലങ്ങളില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിന് പ്രാധാന്യം വര്‍ദ്ധിക്കും എന്നത് തീര്‍ച്ചയാണ്.






GOVT ORDERS & CIRCULARS

Thursday 18 August 2016

STANDARD 6 MALAYALAM UNIT 3

ചിത്രശലഭം

ജി.ശങ്കരപ്പിള്ള
മലയാള നാടക കൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടകക്കളരി  പ്രസ്ഥാനത്തിന്റെ സ്ഥാപകൻ
ജി. ശങ്കരപ്പിള്ള.jpg 

ജീവിതരേഖ

  • 1930 ജനനം
  • 1952 ഓണേഴ്സ് ബിരുദം
  • 1953 'സ്നേഹദൂതൻ'
  • 1954 കേരളസർവകലാശാലയിൽ ഗവേഷണം
  • 1957 മധുര ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ
  • 1967 ശാസ്താംകോട്ടയിൽ ആദ്യ നാടകക്കളരി
  • 1977 കോഴിക്കോട് സർവകലാശാലയുടെ 'സ്കൂൾ ഓഫ് ഡ്രാമ' തുടങ്ങി
  • 1980 'മലയാള നാടകസാഹിത്യ ചരിത്രം'
  • 1989 മരണം

STANDARD 6 MALAYALAM UNIT 3

ഹാമെലിനിലെ കുഴലൂത്തുകാരൻ

 
ഹാംലിനിലെ കുഴലൂത്തുകാരന്‍ അനിമേഷന്‍ ചിത്രം

STANDARD 6 MALAYALAM UNIT 3

മായക്കാഴ്ചകള്‍

മുഖം മൂടികൾ

ക്യഷി ചൊല്ലുകൾ




അത്തത്തിനു വിതച്ചാല്‍ പത്തായം പത്ത് വേണം
അന്നവിചാരം മുന്നവിചാരം
ആയിരം ചാക്ക് അരിവാരുന്നതിനേക്കാള്‍ അരചാക്ക് നെല്ല വാരുന്നത്,
ആയിരം ചാക്ക് നെല്ലവാരുന്നതിനേക്കാള്‍ അരക്കറ്റ് കൊയ്തു വരുന്നത്  ആയില്യത്തില്‍ പാകം
 
 
അത്തത്തില്‍ പറിച്ചു നടാം          
അരി വിതച്ചാല്‍ നെല്ലാകുമോ
അഴകുള്ള ചക്കയില്‍ ചുളയില്ല
ആഴത്തില്‍ ഉഴുത് അകലത്തില്‍ വിതയ്ക്കുക
ഇടവപ്പാതി കഴിഞ്ഞാല്‍ ഇടവഴിയിലും വെള്ളം
ഇരിക്കും കൊമ്പ് വെട്ടരുത്
ഇളംതലയ്ക്കല്‍ കാതലില്ല 
മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം  
വിത്ത് ഗുണം പത്ത് ഗുണം   
വിളഞ്ഞതിലേക്ക് തേവരുത്   
പൂട്ടാത്ത കണ്ടത്തില്‍ വിത്തിടരുത്   
അധികം വിളഞ്ഞാല്‍ വിത്തിനും കൊള്ളില്ല 
അടുത്ത് നട്ടാല്‍ അഴക്,അകത്തി നട്ടാല്‍ വിളവ്   
അയല്‍ നോക്കിയേ ക്യഷിയിറക്കാവു   
അയല്‍ ഒത്തു വിലയിറക്കണം  
ആയിരം പൊന്‍കരണ്ടി ഉള്ളവനും ചിലപ്പോള്‍ ഒരു ചിരട്ടത്തവി വേണ്ടി വരും 
കളയില്ലാതെ വിളയില്ല   
കല മുളയിലേ നുള്ളണം   
കള പറിക്കാഞ്ഞാല്‍ വിള കാണാ  പാറപ്പുറത്ത് വേരോടില്ല   
മണ്ണ്‍ അറിഞ്ഞ വിത്ത് ,കണ്ടറിഞ്ഞ വളം  മുളയിലറിയാം വിള  കല്ല്‌ കണ്ടാല്‍ കൈക്കോട്ട് വയ്ക്കണം  
കണ്ടം വിറ്റും കാളയെ വാങ്ങണോ  
കൊയ്യാത്ത അച്ചിക്ക് അരിവാള്‍ എന്തിനു   
കോരി വിതച്ചാലും വിധിച്ചതേ വിളയു   
ഞാറ്റുവേല തെറ്റിയാല്‍ നാടാകെ നഷ്ടം  
ചോതി വര്‍ഷിച്ചാല്‍ ചോറ്റിനു പഞ്ഞമില്ല   
ചിങ്ങത്തിലെ മഴ തെങ്ങിനു നന്ന   
തേവുന്നവന്‍ തന്നെ തിരിക്കണം   
നാലും കടം കൊണ്ടവന്‍ ക്യഷി ചെയ്യണ്ട   
പതിരില്ലാതെ കതിരില്ല   
കുംഭത്തില്‍ മഴ പൊയ്താല്‍ കുപ്പയിലും നെല്ല     
 
  
ഉടമ തന്‍ ദ്യഷ്ടി ഒന്നാന്തരം വളം
ഉഴുന്ന കാള വിത്തറിയേണ്ട ഏറെ പൂട്ടിയാല്‍ കുറച്ചു വിത്ത് മതി
ഒരില പോയാല്‍ ഒരു പടല പോയി
 
ഓ ത്തില്ലാത്തോന്‍ ബ്രാഹ്മണന്‍ അല്ല ,പോത്തില്ലത്തോന്‍ കര്‍ഷകനല്ല  
കണ്ടത്തിലെ പണിക്ക് വരമ്പത്തു കൂലി
കണ്ടം കണ്ടോണ്ടിരുന്നാല്‍ കൊണ്ടോട്ടിരിക്കാം
 
കണ്ടമിനെല്ലാം കരിക്കാകാ
കതിരിന്‍മേല്‍ വളം  വെയ്ക്കരുത്
കന്നിനെ കയം കാട്ടരുത്
കളയുള്ള വയലില്‍ വിള കാണില്ല
കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
കുംപളങ്ങ കട്ടവനെ തോളില്‍ തപ്പു
ചിര നനയ്ക്കുമ്പോള്‍ തകരയും നനയും
തലയറ്റ് തെങ്ങിന് കുലയുണ്ടോ
 
താണ നിലത്തേ നിരോടു
തോഴുതുണ്ണ്‍ന്ന്‍ ചോറിനെക്കാള്‍ രുചി ഉഴുതുണ്ണ്‍ന്ന ചോറിന്ന്‍
ദാനം കിട്ടിയ പശുവിന്‍റെ പല്ലു നോക്കരുത്
നല്ലരി കൊടുത്ത് പുല്ലരി വാങ്ങുക
നവര നട്ടാല്‍ തുവര ഉണ്ടാകുമോ
നാലാം കൊല്ലം കാലിക്കണടം നിലമറിഞ്ഞ വിത്തിടണം നെല്ലുള്ളിടത്ത് പുല്ലും കാണം  നെല്ലുപോലില്ലാ ധനം
 
നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
പുന്നെല്ല വരുമ്പോള്‍ പഴയരി തിളയ്ക്കണം
ണണറിഞ്ഞു മാത്രം വിത്തിടണം
മണ്ണ്‍അറിഞ്ഞു വളം ചെയ്‌താല്‍ കിണ്ണം നിറയെ ചോറുണം
മരമില്ലാത്ത നാട്ടില്‍ മുരിക്കുംമാമരം
 
മുള്ളിനു മുര്ച്ചയും തുളസിക്കു ഗന്ധവും മഹത്വം
വരമ്പു ചാരി നട്ടാല്‍ ,ചുവരു ചാരിയുണ്ണം
വിത്തിട്ട വെലിയില്ല, വെലിയിട്ട വിത്ത്
വിത്തിനു കരുതിയാല്‍ പത്തിന് കൊള്ളാം
വിത്തില്ല സമ്പ്രദായം മേലുമില്ല കിഴുമില്ല
വിത്ത്ഉണ്ടെങ്കില്‍ പത്തായവുംഉണ്ടാവും