Thursday 13 April 2017

STANDARD 4 EVS UNIT 10


കൈയ്യെത്താ ദൂരത്ത്....... കണ്ണെത്താ ദൂരത്ത്....


നഗാരം


പെരുമ്പറ മുഴങ്ങുന്നത് എന്തിന്? 

രാജ്യത്തെ അസ്ഥിരപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ ശ്രമിക്കുന്നവര്‍ക്കൊക്കെ എതിരെ അത് രാജാവ് നേരിട്ട് വിളംബരം ചെയ്യുന്നതാണ് നൂറ്റാണ്ടുകളായുള്ള പതിവ്. രാജകീയ വിളംബരം പിന്നെ നാടാകെ പെരുമ്പറ കൊട്ടി അറിയിക്കും. പെരുമ്പറയുടെ മുഴക്കമുണ്ടായാല്‍ ഏറെ പ്രധാനപ്പെട്ടതെന്തോ വരുന്നുണ്ടെന്ന് ജനത്തിന് അറിയാം. അവര്‍ കാതോര്‍ക്കും. വിസമ്മതം കൂടാതെ സ്വീകരിച്ച്, രാജ്യം സുരക്ഷിതമാക്കാന്‍ തങ്ങള്‍ക്കാവതെന്തോ അതൊക്കെ ചെയ്യുക എന്നതാണ് കര്‍ത്തവ്യം. രാജവിളംബരം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ പലവിധ സൗകര്യങ്ങളുള്ള ഇക്കാലത്ത് പെരുമ്പറ കൊട്ടി അറിയിക്കേണ്ട ആവശ്യം വരുന്നില്ല

അഞ്ചലോട്ടക്കാരന്‍ (ചിത്രകാരന്റെ ഭാവനയില്‍)
കേരളത്തിലെ പരമ്പരാഗതമായ തപാൽ സർവീസ് അഞ്ചലാപ്പീസ് എന്നാണറിയപ്പെട്ടിരുന്നത്. കത്തിടപാടുകൾക്കായി ഇന്നത്തെ തപാൽപ്പെട്ടികളുടെ സ്ഥാനത്ത്, തിരുവിതാംകൂറിൽ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന പെട്ടിയാണ് അഞ്ചൽപ്പെട്ടി. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കിൽ തീർത്ത അഞ്ചൽപ്പെട്ടിയാണു സാധാരണയായി ഉപയോഗിച്ചിരുന്നത്. ഇതിനുമുകളിലായി തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്. ആധുനിക തപാലാപ്പീസുകളുടെ വരവോടെ അഞ്ചൽപ്പെട്ടികൾ ഉപയോഗിക്കാതായി.

തപാൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ആളിനെ അഞ്ചലോട്ടക്കാരൻ , അഞ്ചൽപ്പിള്ള, അഞ്ചൽശിപായി എന്നീ പേരുകളിലാണു വിളിച്ചിരുന്നത്.പെട്ടിയിൽ നിക്ഷേപിക്കുന്ന കത്തുകൾ അഞ്ചൽ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചതിനു ശേഷം അഞ്ചലോട്ടക്കാരൻ വഴിയാണ് വിലാസക്കാർക്ക് എത്തിച്ചിരുന്നത്. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായി തപാൽ സാമഗ്രികൾ കാൽനടയായി കൊണ്ടുപോകുന്ന പതിവായിരുന്നു അക്കാലത്തു നിലവിലിരുന്നത്.അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നതു വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നതു്

തപാല്‍
ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നു. വിളിച്ചുപറഞ്ഞും ചെണ്ടകൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന പഴയകാലത്ത് തിരക്കുള്ള പൊതുവഴികളുടെ ഓരത്ത് ശിലാഫലകങ്ങൾ തയ്യാറാക്കിയും ഇക്കാര്യം സാധിച്ചു പോന്നു. പിന്നീട് പക്ഷികളേയും മൃഗങ്ങളേയും ഇതിനുപയോഗിക്കുകയുണ്ടായി. വാർത്താവിനിമയോപാധികൾ സംഘടിതമായും സാമാന്യജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണു നാം ഇന്നു കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്. 
ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 - ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു

കത്ത്  

ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ചിരപ്രതിഷ്ട നേടിയ ഒരു മാദ്ധ്യമം ആണ് കത്ത്. ഒരാൾ മറ്റൊരാൾക്കോ സ്ഥാപനത്തിനോ വേണ്ടി എഴുതുന്ന ഒരു സന്ദേശമാണിത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കത്തിന്റെ ചരിത്രത്തിന്. ഇന്ന് കടലാസിലും ഇലക്ട്രോണിക്ക് രൂപത്തിലും കത്തുകൾ അയക്കുന്നുണ്ടെങ്കിലും പണ്ടുകാലത്ത് താളിയോലകളിലും പാപ്പിറസ്സ് ചെടിയുടെ ഇലകളിലും മറ്റും കത്തുകൾ എഴുതിയിരുന്നു. എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്. ഇന്ന് തപാൽ സംവിധാനങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും മറ്റുമാണ് കത്തുകളുടെ കൈമാറ്റം നടക്കുന്നത്.  

ആശയ വിനിമയോപാധികള്‍ (പഴയതും പുതിയതും)

കമ്പ്യൂട്ടര്‍

ടെലിവിഷന്‍

ടെലിഗ്രാഫ്

ന്യൂസ് പേപ്പര്‍

റേഡിയോ

മൊബൈല്‍ ഫോണ്‍

പേജര്‍

വാക്കിടോക്കി




No comments:

Post a Comment