Showing posts with label ചൊല്ലുകൾ. Show all posts
Showing posts with label ചൊല്ലുകൾ. Show all posts

Monday, 21 August 2017

ഓണച്ചൊല്ലുകൾ

തിരുവോണം തിരുതകൃതി
രണ്ടോണം ഞണ്ടും ഞവണീം 
മൂന്നോണം മുക്കീം മൂളീം
നാലോണം നക്കിയും തുടച്ചും
അഞ്ചോണം പിന്ചോണം
ആറോണം അരിവാളും വള്ളിയും
അത്തം പത്തിനു പൊന്നോണം
അത്തം പത്തോണം 
അത്തം വെളുത്താൽ ഓണം കറുക്കും
 
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ

Thursday, 18 August 2016

ക്യഷി ചൊല്ലുകൾ




അത്തത്തിനു വിതച്ചാല്‍ പത്തായം പത്ത് വേണം
അന്നവിചാരം മുന്നവിചാരം
ആയിരം ചാക്ക് അരിവാരുന്നതിനേക്കാള്‍ അരചാക്ക് നെല്ല വാരുന്നത്,
ആയിരം ചാക്ക് നെല്ലവാരുന്നതിനേക്കാള്‍ അരക്കറ്റ് കൊയ്തു വരുന്നത്  ആയില്യത്തില്‍ പാകം
 
 
അത്തത്തില്‍ പറിച്ചു നടാം          
അരി വിതച്ചാല്‍ നെല്ലാകുമോ
അഴകുള്ള ചക്കയില്‍ ചുളയില്ല
ആഴത്തില്‍ ഉഴുത് അകലത്തില്‍ വിതയ്ക്കുക
ഇടവപ്പാതി കഴിഞ്ഞാല്‍ ഇടവഴിയിലും വെള്ളം
ഇരിക്കും കൊമ്പ് വെട്ടരുത്
ഇളംതലയ്ക്കല്‍ കാതലില്ല 
മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം  
വിത്ത് ഗുണം പത്ത് ഗുണം   
വിളഞ്ഞതിലേക്ക് തേവരുത്   
പൂട്ടാത്ത കണ്ടത്തില്‍ വിത്തിടരുത്   
അധികം വിളഞ്ഞാല്‍ വിത്തിനും കൊള്ളില്ല 
അടുത്ത് നട്ടാല്‍ അഴക്,അകത്തി നട്ടാല്‍ വിളവ്   
അയല്‍ നോക്കിയേ ക്യഷിയിറക്കാവു   
അയല്‍ ഒത്തു വിലയിറക്കണം  
ആയിരം പൊന്‍കരണ്ടി ഉള്ളവനും ചിലപ്പോള്‍ ഒരു ചിരട്ടത്തവി വേണ്ടി വരും 
കളയില്ലാതെ വിളയില്ല   
കല മുളയിലേ നുള്ളണം   
കള പറിക്കാഞ്ഞാല്‍ വിള കാണാ  പാറപ്പുറത്ത് വേരോടില്ല   
മണ്ണ്‍ അറിഞ്ഞ വിത്ത് ,കണ്ടറിഞ്ഞ വളം  മുളയിലറിയാം വിള  കല്ല്‌ കണ്ടാല്‍ കൈക്കോട്ട് വയ്ക്കണം  
കണ്ടം വിറ്റും കാളയെ വാങ്ങണോ  
കൊയ്യാത്ത അച്ചിക്ക് അരിവാള്‍ എന്തിനു   
കോരി വിതച്ചാലും വിധിച്ചതേ വിളയു   
ഞാറ്റുവേല തെറ്റിയാല്‍ നാടാകെ നഷ്ടം  
ചോതി വര്‍ഷിച്ചാല്‍ ചോറ്റിനു പഞ്ഞമില്ല   
ചിങ്ങത്തിലെ മഴ തെങ്ങിനു നന്ന   
തേവുന്നവന്‍ തന്നെ തിരിക്കണം   
നാലും കടം കൊണ്ടവന്‍ ക്യഷി ചെയ്യണ്ട   
പതിരില്ലാതെ കതിരില്ല   
കുംഭത്തില്‍ മഴ പൊയ്താല്‍ കുപ്പയിലും നെല്ല     
 
  
ഉടമ തന്‍ ദ്യഷ്ടി ഒന്നാന്തരം വളം
ഉഴുന്ന കാള വിത്തറിയേണ്ട ഏറെ പൂട്ടിയാല്‍ കുറച്ചു വിത്ത് മതി
ഒരില പോയാല്‍ ഒരു പടല പോയി
 
ഓ ത്തില്ലാത്തോന്‍ ബ്രാഹ്മണന്‍ അല്ല ,പോത്തില്ലത്തോന്‍ കര്‍ഷകനല്ല  
കണ്ടത്തിലെ പണിക്ക് വരമ്പത്തു കൂലി
കണ്ടം കണ്ടോണ്ടിരുന്നാല്‍ കൊണ്ടോട്ടിരിക്കാം
 
കണ്ടമിനെല്ലാം കരിക്കാകാ
കതിരിന്‍മേല്‍ വളം  വെയ്ക്കരുത്
കന്നിനെ കയം കാട്ടരുത്
കളയുള്ള വയലില്‍ വിള കാണില്ല
കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
കുംപളങ്ങ കട്ടവനെ തോളില്‍ തപ്പു
ചിര നനയ്ക്കുമ്പോള്‍ തകരയും നനയും
തലയറ്റ് തെങ്ങിന് കുലയുണ്ടോ
 
താണ നിലത്തേ നിരോടു
തോഴുതുണ്ണ്‍ന്ന്‍ ചോറിനെക്കാള്‍ രുചി ഉഴുതുണ്ണ്‍ന്ന ചോറിന്ന്‍
ദാനം കിട്ടിയ പശുവിന്‍റെ പല്ലു നോക്കരുത്
നല്ലരി കൊടുത്ത് പുല്ലരി വാങ്ങുക
നവര നട്ടാല്‍ തുവര ഉണ്ടാകുമോ
നാലാം കൊല്ലം കാലിക്കണടം നിലമറിഞ്ഞ വിത്തിടണം നെല്ലുള്ളിടത്ത് പുല്ലും കാണം  നെല്ലുപോലില്ലാ ധനം
 
നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
പുന്നെല്ല വരുമ്പോള്‍ പഴയരി തിളയ്ക്കണം
ണണറിഞ്ഞു മാത്രം വിത്തിടണം
മണ്ണ്‍അറിഞ്ഞു വളം ചെയ്‌താല്‍ കിണ്ണം നിറയെ ചോറുണം
മരമില്ലാത്ത നാട്ടില്‍ മുരിക്കുംമാമരം
 
മുള്ളിനു മുര്ച്ചയും തുളസിക്കു ഗന്ധവും മഹത്വം
വരമ്പു ചാരി നട്ടാല്‍ ,ചുവരു ചാരിയുണ്ണം
വിത്തിട്ട വെലിയില്ല, വെലിയിട്ട വിത്ത്
വിത്തിനു കരുതിയാല്‍ പത്തിന് കൊള്ളാം
വിത്തില്ല സമ്പ്രദായം മേലുമില്ല കിഴുമില്ല
വിത്ത്ഉണ്ടെങ്കില്‍ പത്തായവുംഉണ്ടാവും
 

Monday, 25 July 2016

ചൊല്ലുകൾ

മഴ
 
അടമഴ വിട്ടിട്ടും ചേടിമഴ വിട്ടില്
അന്തിക്കു വന്ന മഴയും വിരുന്നും അന്ന്‍ പോകില്ല
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യാം
ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല
ചോതി പെയ്താല്‍ ചോറ്റിന് പഞമില്ല
തിരുവാതിരയില്‍ തിരമുറിയാതെ
മകരത്തില്‍ മഴ പൊയ്തല്‍ മലയാളം മുടിയും
മകീരത്തില് മതി മറന്നു പെയ്യണം
മിന്നിയും മിനിങ്ങിയും കന്നിമഴ
മുച്ചിങ്ങം മഴയില്ലയെങ്കില്‍ അച്ചിങ്ങം മഴയില്ല
മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ
മഴയൊന്നു പെയ്താല്‍ മരമേഴുപെയ്യും