Saturday 28 May 2016

STANDARD 5 SOCIAL SCIENCE

യൂണിറ്റ് 1 ചരിത്രത്തിലേക്ക് 

NILAMBUR SS TEACHERS  തയാറാക്കിയ യൂണിറ്റ് പ്രസെന്റേഷന്‍ മൊഡ്യൂള്‍     1

പ്രസെന്റേഷന്‍ മൊഡ്യൂള്‍    2

ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം

നൂറ്റാണ്ടിന്റെ തുടക്കവും അവസാനവും ഗ്രിഗോറിയൻ കലണ്ടറിൽ

ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് എഡി 1ആം നൂറ്റാണ്ട് ആരംഭിച്ചത് എഡി 1 ജനുവരി 1നാണ്. അവസാനിച്ചത് എഡി 100 ഡിസംബർ 31നും. രണ്ടാം നൂറ്റാണ്ട് 101ൽ, മൂന്നാം നൂറ്റാണ്ട് 20ൽ എന്ന ക്രമത്തിൽ. n-ആം നൂറ്റാണ്ട് ആരംഭിക്കുന്നത് 100×n - 99-ൽ ആയിരിക്കും. എല്ലാ നൂറ്റാണ്ടിലും അത് എത്രാം നൂറ്റാണ്ടാണോ ആ സംഖ്യ കൊണ്ട ആരംഭിക്കുന്ന ഒരു വർഷമേ ഉണ്ടായിരിക്കുകയുള്ളൂ. (ഉദാഹരണമായി 19ആം നൂറ്റാണ്ടിലെ 1900)


ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം

20ആം നൂറ്റാണ്ടിന്റെ അവസാനം 1999 ഡിസംബർ 31 ആയിരുന്നു എന്നത് പരക്കെയുള്ളൊരു തെറ്റിദ്ധാരണയാണ്. യഥാർത്ഥത്തിൽ 2000 ഡിസംബർ 31നാണ് 20ആം നൂറ്റാണ്ട് അവസാനിച്ചത്.

ഒന്നാം നൂറ്റാണ്ട് എഡിയും ബിസിയും

1ആം നൂറ്റാണ്ട് ബിസിക്കും 1ആം നൂറ്റാണ്ട് എഡിക്കും ഇടയിൽ "പൂജ്യം നൂറ്റാണ്ട്" എന്നൊന്നില്ല. ബിസി ഒന്നാം നൂറ്റാണ്ടിൽ ഉൾക്കൊള്ളുന്നത് ബിസി 100 മുതൽ 1 വരെയുള്ള വർഷങ്ങളാണ്. ബിസിയിലെ മറ്റ് നൂറ്റാണ്ടുകൾ ഇതേ ക്രമം പിന്തുടരുന്നു.

ചരിത്രമുറങ്ങും ചരിത്രാതീത കാലം

നുഷ്യന്‍ എന്നാണ് ഉണ്ടായത് എന്നു ചോദിച്ചാല്‍ കാക്കത്തോള്ളായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് കൂട്ടുകാര്‍ പറയും. അതെ, പണ്ടുപണ്ടുപണ്ട്, ഏകദേശം 2 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ പൂര്‍വികര്‍ ജന്മംകൊണ്ടിട്ടുള്ളത്! കുരങ്ങില്‍ നിന്ന് പരിണമിച്ചാണ് മനുഷ്യനുണ്ടായതെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറയുന്നതിനേക്കാള്‍ മനുഷ്യനും കുരങ്ങിനും ഒരു പൊതു പൂര്‍വികനാണുള്ളതെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഇങ്ങനെയൊക്കെയാണെങ്കിലും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമൊക്കെ കഴിയുന്ന ബുദ്ധിയുള്ള ആധുനിക മനുഷ്യന്‍ പിറവിയെടുത്തിട്ട് കേവലം 50000 വര്‍ഷമേ ആയിട്ടുള്ളു കേട്ടോ.
ഇങ്ങനെ മനുഷ്യന്‍ രൂപപ്പെട്ടതു മുതല്‍ ഇന്നോളമുള്ള നാള്‍വഴികള്‍ നമ്മളെങ്ങനെയാണ് മനസിലാക്കുന്നതെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ?
അവര്‍ ഉപേക്ഷിച്ചുപോയ രേഖകളിലൂടെയാണ് നമ്മളത് മനസിലാക്കുന്നത്. രേഖകള്‍ എന്നു പറയുമ്പോള്‍ എഴുതപ്പെട്ടവ മാത്രമല്ല, എഴുതപ്പെടാത്തവയും ഉണ്ട്. എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ഈ രേഖകളെ സൂക്ഷമം പഠിച്ചിട്ടാണ് ചരിത്രകാരന്‍മാര്‍ ചരിത്രം രചിക്കുന്നത്. അതുകൊണ്ടാണ് ഭൂതകാലത്ത് മനുഷ്യന്‍ അവശേഷിപ്പിച്ച് കടന്നുപോയ ചരിത്ര വസ്തുക്കളെ പഠിച്ച് ചരിത്രകാരന്‍ നടത്തുന്ന വ്യാഖ്യാനമാണ് ചരിത്രമെന്ന് വിഖ്യാത ചരിത്രകാരനായ ഇ.എച്ച്.കാര്‍ പറഞ്ഞത്.
എഴുതപ്പെട്ട രേഖയായി വളരെ കുറച്ചുകാലത്തെ രേഖകള്‍ മാത്രമേ നമുക്ക് കിട്ടാനുള്ളു. എന്തായിരിക്കും അതിനുകാരണം? മനുഷ്യന്‍ എഴുത്തുവിദ്യ കണ്ടെത്തിയിട്ട് വളരെകുറച്ചു നാളുകളേ ആയിട്ടുള്ളു എന്നതു തന്നെ. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് സുമേറിയക്കാര്‍ വികസിപ്പിച്ചെടുത്ത ‘ക്യൂണിഫോം’ ആണ് ആദ്യത്തെ എഴുതപ്പെട്ട അക്ഷരങ്ങള്‍.
എഴുതപ്പെട്ട ഈ രേഖകള്‍ കണ്ടെത്തിയതുമുതലുള്ള ചരിത്രത്തെയാണ് ‘ചരിത്ര കാല’മെന്ന് (historic period) പറയുന്നത്. എന്നാല്‍ അതിനു മുമ്പുള്ള കാലത്തെകുറച്ച് നമുക്കറിയണ്ടേ? അതിനായി നമ്മള്‍ ആശ്രയിക്കുന്നത്, പണ്ടത്തെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, ഉപകരണങ്ങള്‍, പാത്രങ്ങളുടെയും പ്രതിമകളുടെയും അവശിഷ്ടങ്ങള്‍, മനുഷ്യരുടെയും അവര്‍ വളര്‍ത്തിയ മൃഗങ്ങളുടെയും ധാന്യങ്ങളുടെയും ജൈവാവശിഷ്ടങ്ങള്‍ (fossils), വസ്ത്രകഷ്ണങ്ങള്‍ മുതലായവയെയാണ്. ഇവയിലൊക്കെത്തന്നെ അന്നത്തെ നമ്മുടെ മുതുമുത്തച്ഛന്‍മാരുടെ ജീവിത കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത് വായിച്ചെടുത്താല്‍ എന്തെല്ലാം അത്ഭുതകരമായ കാര്യങ്ങള്‍ നമുക്കറിയാനാവുമെന്നോ! എഴുത്തുവിദ്യ കണ്ടെത്താത്ത ആ കാലത്തെയാണ് ചരിത്രാതീതകാലമെന്ന് (pre-historic period) പറയുന്നത്.
കല്ലുകൊണ്ടുള്ള അഥവാ ശിലകള്‍ കൊണ്ടുള്ള ആയുധങ്ങളാണ് വേട്ടയാടാനും കിഴങ്ങുവര്‍ഗങ്ങള്‍ കുഴിച്ചെടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്നത് എന്നതാണ് ചരിത്രാതീത കാലത്തെ മനുഷ്യര്‍ക്ക് പൊതുവായി കണ്ടെത്തിയ പ്രത്യേകത . അതുകൊണ്ട് ചരിത്രാതീത കാലത്തിന് ‘ശിലായുഗ’മെന്നും പേരുണ്ട്. ശിലായുഗത്തെ അഥവാ ചരിത്രാതീതകാലത്തെ നമുക്ക് വീണ്ടും മുന്നായി തിരിക്കാം. പ്രാചീന ശിലായുഗം (Paleolithic period or old stone age), മദ്ധ്യശിലായുഗം (Mesolithic period or middle stone age), നവീനശിലായുഗം (Neolithic period or new stone age).
ഇനി നമുക്ക് ഈ മൂന്ന് കാലഘട്ടത്തെയും പറ്റി ചെറുതായൊന്ന് പരിചയപ്പെട്ടാലെന്താ?
മൂന്ന് കാലഘട്ടങ്ങളിലും ഏറ്റവും പഴക്കം ചെന്നത് പ്രാചീന ശിലായുഗമാണ്. ‘പാലിയോലിത്തിക്’ കാലമെന്നാണ് ഗ്രീക്കില്‍ ഇതറിയപ്പെടുന്നത്. ‘പാലിയോ’ (paleo) എന്നാല്‍ പ്രാചീനം, പുരാതനം എന്നൊക്കെയാണര്‍ത്ഥം. ‘ലിത്തോസ്'(lithos) എന്നാല്‍ കല്ല് അല്ലെങ്കില്‍ ശില എന്നും. ഇക്കാലത്തെ മനുഷ്യര്‍ പരുക്കനായ കല്ലുകളായിരുന്നത്രേ ആയുധമായി ഉപയോഗിച്ചിരുന്നത്. അവ തേച്ച് മിനുസപ്പെടുത്താനൊന്നും പാവങ്ങള്‍ക്കറിയുമായിരുന്നില്ല. ഈ പരുക്കന്‍ കല്ലായുധങ്ങള്‍ കൊണ്ട് അവര്‍ മൃഗങ്ങളെ എറിഞ്ഞും തല്ലിയും വേട്ടയാടി ഭക്ഷച്ചിരുന്നു.
പാലിയോലിത്തിക് കാലത്തിനുശേഷമാണ് മദ്ധ്യശിലായുഗം അഥവാ ‘മെസോലിത്തിക്’ കാലമാരംഭിക്കുന്നത്. മെസോലിത്തിക് എന്ന ഗ്രീക്ക് പദത്തിനര്‍ത്ഥം ‘മദ്ധ്യം’ എന്നാണ്. ഈ കാലഘട്ടത്തിലെ മനുഷ്യര്‍ ആയുധങ്ങളെ ചെറുതായി തേച്ചുമിനുക്കാന്‍ പഠിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും അവര്‍ക്കതിനായതുമില്ല. വേട്ടയാടലായിരുന്നു ഇവരുടേയും മുഖ്യ തൊഴില്‍.
ഇതിനും ശേഷമാണ് നവീനശിലായുഗം വരുന്നത്. കൂട്ടുകാരെ നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണിത്. കാരണം മനുഷ്യന്‍ കൃഷിയാരംഭിച്ചതും സ്ഥിരതാമസമാരംഭിക്കുന്നതും ഈ കാലഘട്ടത്തിലാണ്. അതിനു കാരണമായതെന്താണെന്നോ? തേച്ചുമിനുക്കിയ കല്ലായുധങ്ങള്‍!!! മനുഷ്യന്റെ ബുദ്ധിയില്‍തന്നെ വികാസം വരുത്തുന്നതിന് ഈ മാറ്റം വളരെ പ്രധാനമായിരുന്നു. അതുകൊണ്ട് ഗോര്‍ഡന്‍ ചൈല്‍ഡെന്ന മഹാനായ പുരാവസ്തുഗവേഷകന്‍ നവാനശിലായുഗത്തെ ‘നവീനശിലായുഗ വിപ്ലവം’ (Neolithic Revolution) എന്നാണ് വിളിച്ചത്.
ഇവിടം മുതലാണ് ആധുനിക മനുഷ്യന്റെ സംസ്‌കാരങ്ങള്‍ ഉദയം കൊണ്ടത്. അത് ഇന്ന് ആഗോളവല്‍ക്കരണത്തിന്റെ അത്യാധുനിക കാലഘട്ടത്തിലെത്തിനില്‍ക്കുന്നു. ആ വികാസഗതിയില്‍ നമ്മുട പ്രിയപ്പെട്ട പൂര്‍വികരെ ഓര്‍ത്തത് എന്തുകൊണ്ടും നന്നായില്ലെ കൂട്ടുകാരെ? അവരൊഴുക്കിയ വിയര്‍പ്പാണ് ഇന്നത്ത നമ്മള്‍. ‘ആ മരമായ മരമെല്ലാം കൊണ്ട വെയിലാണ് ഈ തണല്‍” എന്ന് കോഴിക്കോട്ടുകാരനായ ടിജോ എന്ന സുഹൃത്ത് പാടിയതെത്ര ശരി.അല്ലേ!

താളിയോല

 കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാദ്ധ്യമമായിരുന്നു താളിയോല. ഉണങ്ങിയ പനയോലയാണ് താളിയോല ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ മതപരവും സാഹിത്യപരവും ആയുർവേദ സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. 1960കൾ വരെ കളരിയാശാൻമാർ കുട്ടികൾക്കുള്ള പാഠങ്ങൾ എഴുതികൊടുത്തിരുന്നത് താളിയോലകളിലാണ്. നാരായം എന്നറിയപ്പെടുന്ന മൂർച്ചയുള്ള ചെറിയ ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു ഈ ഓലകളിൽ എഴുതിയിരുന്നത്.

പ്രത്യേകതകൾ

പല രൂപത്തിലും വലിപ്പത്തിലും താളിയോലകൾ കാണാമെങ്കിലും അധികവും ദീർഘചതുരാകൃതിയിലാണ്. എഴുത്താണി അഥവാ നാരായം കൊണ്ടാണ് പനയോലയിൽ എഴുതിയിരുന്നത്.
താളിയോലയും നാരായവും
കുടപ്പന ഓലകളിൽ തയ്യാറാക്കിയവയാണു് താളിയോലഗ്രന്ഥങ്ങൾ. കുടപ്പന ദുർലഭമായ സ്ഥലങ്ങളിൽ കരിമ്പനയും ഉപയോഗിക്കാറുണ്ടായിരുന്നു. ഇവയെ പ്രത്യേകമായി കരിമ്പനയോലഗ്രന്ഥങ്ങൾ എന്നും വിളിച്ചുവരാറുണ്ടു്. പല നീളത്തിലും വീതിയിലും ഇത്തരം ഓലകൾ കണ്ടെന്നിരിക്കാം. പക്ഷേ, ഒരൊറ്റ ഗ്രന്ഥത്തിൽ ഇവ ഒരേ വലിപ്പത്തിലാണു് അടുക്കിയിട്ടുണ്ടാവുക. ശരാശരി 20 സെന്റിമീറ്റർ മുതൽ 45 സെന്റിമീറ്റർ വരെ നീളമുള്ള താളിയോലഗ്രന്ഥങ്ങാൾ സാധാരണമാണു്. നീളം കുറഞ്ഞ ഗ്രന്ഥങ്ങളുടെ ഇടത്തേ അറ്റത്തുനിന്നും അഞ്ചു സെന്റിമീറ്റർ അകത്തേക്കു മാറി, ചുട്ട ഇരുമ്പുകമ്പി കൊണ്ടു കുത്തിയുണ്ടാക്കിയ, ഏകദേശം ഒരു സെന്റിമീറ്റർ വ്യാസത്തിലുള്ള ദ്വാരം ഓരോ ഓലയിലും കാണാം. താരതമ്യേന നീലം കൂടിയ (30 സെ.മീ.യിൽ കൂടിയ) ഓലകളിൽ ഇതിനു പകരം, ഇരു വശങ്ങളിൽ നിന്നും 5 സെ.മീ. വീതം ഉള്ളിലേക്കു മാറി രണ്ടു ദ്വാരങ്ങൾ വീതം കാണും. ഗ്രന്ഥത്തിന്റെ ഓലകൾ എല്ലാം കൂടി ഒരു ചരടിൽ കോർത്തിട്ടിരിക്കും. തയ്യാറാക്കിയ ഓലകളുടെ വലിപ്പങ്ങളിലെ നേരിയ വ്യത്യാസമനുസരിച്ച ക്രമത്തിൽ തന്നെയായിരിക്കും ഇപ്രകാരം കോർത്തുകെട്ടുന്നതും. (അതായത് എഴുതിത്തുടങ്ങുന്നതിനുമുമ്പു തന്നെ, താളുകളുടെ അടുക്കും ക്രമവും നിശ്ചയിച്ചിട്ടുണ്ടായിരിക്കും.). ഗ്രന്ഥത്തിന്റെ ആദ്യത്തെ ഓലയ്ക്കു മീതെയും അവസാനത്തെ ഓലയ്ക്കു കീഴെയുമായി ഏകദേശം അര സെന്റിമീറ്റർ കനമുള്ള ചെത്തിമിനുക്കിയ മരപ്പലകകൾ കവചസംരക്ഷണമായി ചേർത്തിരിക്കും. ഈട്ടി, ശീലാന്തി(പൂവരശു്) തുടങ്ങിയ ഇനങ്ങളിൽപ്പെട്ട ഇത്തരം പലകകൾ ഓലകളുടെ അതേ നീളത്തിലും വീതിയിലുമായി, പ്രത്യേകമായി ചെത്തിമിനുക്കിയിട്ടുള്ളവയായിരിക്കും. പലകകളിലും മേൽച്ചൊന്ന തരത്തിലുള്ള അതേ വലിപ്പത്തിലും സ്ഥാനത്തിലും ദ്വാരങ്ങൾ കാണാം.

 
ശിലാ ലിഖിതങ്ങൾ

പഴയകാല നാണയങ്ങൾ




കോട്ടകള്‍






കുടക്കല്ല്
 ഹാശിലായുഗത്തിലെ ശിലാ നിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു. കേരളത്തിൽ മാത്രമാണ് കുടക്കല്ലുകൾ കാണപ്പെടുന്നത്. നന്നങ്ങാടിയിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾക്കു ചുറ്റും മൂന്നോ നാലോ വെട്ടുകല്ലുകളും മുകളിൽ കൂണാകൃതിയിലോ ഓലക്കുടയുടെ ആകൃതിയിലോ ഉള്ള കല്ലും നാട്ടുന്നതാണ് സാധാരണ കുടക്കല്ലിന്റെ ആകൃതിയും പ്രകൃതിയും
 കുഴികളിൽ

മേശക്കല്ല്


നന്നങ്ങാടികൾ


ശവം അടക്കുന്നതിനു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരുതരം ശവക്കല്ലറ) ആണു നന്നങ്ങാടി. ഗ്രാമ്യമായി ചാറ എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ്. മുതുമക്കച്ചാടി എന്നും പേരുണ്ട്. മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും നന്നങ്ങാടികൾ കണ്ടുകിട്ടിയിട്ടുണ്ട്. പ്രാചീന തമിഴ് കൃതികളിൽ ഇതേക്കുറിച്ചുള്ള സൂചനകൾ കാണാം.

ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് വനങ്ങൾ ,കുന്നത്തൂർ താലൂക്കിലെ പൂതംകര,തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ,കണ്ടാണശ്ശേരി,പോർക്കളം, ഇയ്യാൽ, കാട്ടകാമ്പൽ, ചെറുമനങ്ങാട്, വയനാട്ടിലെ എടക്കൽ,ഗുരുവായൂരിനടുത്ത് അരിയന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂടുതലായുള്ളത്.
വിവിധ തരത്തിലുള്ള താഴെപറയുന്ന മഹാശിലായുഗസ്മാരകങ്ങളാണ് കേരളത്തിൽ കണ്ട് വരുന്നത്.
  • 1.കല്ലറകൾ(Dolmenoid cists)
  • 2.മേശക്കല്ലുകൾ(Capstone flush)
  • 3.കൽ വൃത്തങ്ങൾ(Cairn circles)
  • 4.കുടക്കല്ലുകൾ(Umbrella stones)
  • 5.തൊപ്പിക്കല്ലുകൾ(Hood stones)
  • 6.നടുകല്ലുകൾ
  • 7.നന്നങ്ങാടികൾ അഥവ താഴികൾ

മുനിയറ

Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ എന്ന സ്ഥലത്ത് കാണപ്പെടുന്ന ശിലാനിർ‌‌മ്മിതികളാണ് മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർ‌വതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർ‌മ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെട്ടുപോരുന്നു. ശാസ്ത്രീയമായ പിൻ‌ബലം ഇവയുടെ ഉത്‌ഭവത്തെ സംബന്ധിച്ച് ലഭ്യമല്ല എന്നതിനാൽ ഈ ഐതിഹ്യം വിശ്വസിച്ചുപോന്നിരുന്നു. എന്നാൽ അടുത്തകാലത്തായി നടന്ന ഗവേഷണങ്ങൾ‌ക്കൊടുവിൽ കേരളത്തിനു പുറമേ അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം ശിലാനിർ‌മ്മിതികൾ കണ്ടെത്തിയിട്ടുണ്ട്. ഡോൾ‌മൻ അഥവാ ശവക്കല്ലറ എന്നാണ് ഇവിടങ്ങളിൽ അറിയപ്പെടുന്നത്. 

ഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർ‌ഷങ്ങൾ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം മുനിയറകൾ നവീനശിലായുഗകാലത്ത് നിർ‌മ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നു. 5 പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില മൂടുന്നതിനായും ആയാണ് നിർ‌മ്മിച്ചിരിയ്ക്കുന്നത്.

ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം

3 comments: