Sunday 9 October 2016

STANDARD 1 MALAYALAM UNIT 5

യൂണിറ്റ് 5 നന്നായി വളരാന്‍


 PENCIL UNIT MODULE 
എത്രയെത്ര അപ്പങ്ങള്‍?

ഇലക്കറികള്‍

  പച്ചക്കറികള്‍  

  പ്രയോജനപ്പെടുത്താവുന്ന ചിത്രങ്ങള്‍

  കുട്ടികളുടെ ആരോഗ്യ ശീലങ്ങളെ കുറിച്ച് കുട്ടികളോടും അമമമാരോടും പറയാന്‍


 ചീരപ്പാട്ട് /നാടന്‍പാട്ട്
-----------------------------
വട്ടത്തിൽ കുഴി കുത്തി
നീളത്തിൽ തടമിട്ട്‌
അങ്ങനെ പാവണം ചെഞ്ചീര.
വെണ്ണീരണിയണം ചെഞ്ചീര
വെള്ളം നനയണം ചെഞ്ചീര
മാറോളം പൊന്തണം ചെഞ്ചീര
മറിഞ്ഞു കുനിയണം ചെഞ്ചീര
അങ്ങനെ വളരണം ചെഞ്ചീര.
എങ്ങനെ നുള്ളണം ചെഞ്ചീര?
മുട്ട്ന്ന് നുള്ളണം ചെഞ്ചീര.
ആരാരു നുള്ളണം ചെഞ്ചീര?
അമ്മായി നുള്ളണംചെഞ്ചീര.

എങ്ങനെ അരിയണം ചെഞ്ചീര?
നനുനനെ അരിയണം ചെഞ്ചീര.
ആരാരു വെക്കണം ചെഞ്ചീര?
അമ്മായി വെക്കണം ചെഞ്ചീര.
എങ്ങനെ വെക്കണം ചെഞ്ചീര?

മുറ്റത്ത്‌ നിക്ക്‌ ണ ചെന്തെങ്ങിന്റെ
താഴത്തെ മൂത്തൊരു വന്നങ്ങ
തട്ടിപ്പൊളിക്കണം വന്നങ്ങ
മുട്ടിയുടയ്ക്കണം വന്നങ്ങ
കറുകറെ ചെരകണം വന്നങ്ങ
നീട്ടിയരയ്ക്കണം വന്നങ്ങ
വാരിക്കലക്കണം വന്നങ്ങ

ചളപുള തെളയ്ക്കണം വന്നങ്ങ
അങ്ങനെ വെക്കണം ചെഞ്ചീര.
ആരാരു വെളമ്പണം ചെഞ്ചീര?
അമ്മായി വെളമ്പണം ചെഞ്ചീര.
ആരാരു കൂട്ടണം ചെഞ്ചീര?
അമ്മാവൻ കൂട്ടണം ചെഞ്ചീര.
ആരും കൊതിക്കണം ചെഞ്ചീര
അമ്മായി വെച്ചൊരു ചെഞ്ചീര

(വായമൊഴിയായി, എന്റെ അമ്മാമ(അമ്മയുടെ അമ്മ) പണ്ട് പാടിതന്നതാണീ പാട്ട്, വരമൊഴിയായി എവിടെയെങ്കിലും ഉണ്ടോ എന്ന് അറിയില്ലാ…………..  ഭക്ഷണം നന്നായി കഴിക്കുവാൻ മാത്രമല്ല സ്വാദുള്ള ഉപദംശങ്ങൾ വച്ചുണ്ടാക്കുവാനും, അതിനാവശ്യമായ പച്ചക്കറികൾ ക്യഷി ചെയ്യാനും പോന്നവരായിരുന്നു പണ്ടത്തെ കേരളീയർ.ഓരോ ഭവനപ്പറമ്പുകളിലും അടുക്കളത്തോട്ടം അനുപേക്ഷണീയമായിരുന്നു. വിഭവസമ്യദ്ധമായ ആ കാലത്തെ അനുസ്മരിപ്പിക്കുവാൻ ഈ ചീരപ്പാട്ട് പര്യാപ്തമത്രെ.ചെഞ്ചീര എങ്ങനെ നട്ട് വളർത്തണമെന്ന് തുടങ്ങി ചീരക്കറി ആര് അനുഭവിക്കണം,ആര് വിളമ്പണം എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഈ പാട്ട് ആനന്ദപ്രദമായ ഒരു സംഭാവനയാണെന്ന് നിസ്സംശയം പറയാം)   



നല്ല ആഹാര ശീലങ്ങള്‍
രോഗ്യകരമായ ആഹാരരീതി പാലിക്കുന്ന ഒരാള്‍ക്ക്‌ ജീവിതചര്യ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വല്ലാതെ ബാധിക്കില്ല. നല്ല ആഹാര ശീലങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യേണ്ടത്‌ ആരോഗ്യത്തിനാവശ്യമാണ്‌. മിതമായ അളവില്‍ കഴിക്കുക, സാവധാനം ചവച്ചരച്ച്‌ മാത്രം കഴിക്കുക, മുമ്പും ശേഷവും കൈകളും വായും മുഖവും നന്നായി കഴുകുക തുടങ്ങിയവയൊക്കെ നല്ല ശീലങ്ങളാണ്‌. കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌.

കഴിക്കേണ്ട സമയം
ഭക്ഷണം ഒരു പ്രത്യേക സമയം വെച്ച്‌ കൃത്യമായി കഴിക്കുന്നതാണ്‌ ഉത്തമം. സമയം തെറ്റിയുള്ള ആഹാര ശീലം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. വീട്ടില്‍ എല്ലാവരും ഒരുമിച്ചു കഴിക്കുന്നതാണ്‌ എപ്പോഴും നല്ലത്‌. പ്രാതല്‍ കുട്ടികള്‍ ഒരിക്കലും മുടക്കരുത്‌. പഠനത്തേയും ഓര്‍മ്മശക്തിയെയും ശ്രദ്ധയേയും ഇത്‌ ബാധിക്കും. ഒരു ദിവസം 8 മുതല്‍ 12 ഗ്ലാസ്‌ വരെ വെള്ളം കുടിച്ചിരിക്കണം. വലിച്ചുവാരി കഴിക്കുന്നതും അപകടകരമാണ്‌. ചവയ്‌ക്കാതെ വിഴുങ്ങുന്നതും ഒഴിവാക്കുക.

എത്ര കഴിക്കാം?


ഏതാ
ഭക്ഷണം ഒരാള്‍ക്ക്‌ നിര്‍ദേശിച്ച അളവായിരിക്കില്ല മറ്റൊരാള്‍ക്ക്‌. അയാളുടെ പ്രായം, ഉയരം, ശരീരത്തിന്റെ തൂക്കം, ജോലി, കഠിനാധ്വാനം, വ്യായാമം തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ്‌ ആഹാരം എത്ര കഴിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌.
ആഹാരത്തില്‍ നാലിലൊരു ഭാഗം ധാന്യം (ചോറ്‌, ചപ്പാത്തി, പുട്ട്‌, ഇഡ്‌ലി തുടങ്ങിയവ), മറ്റൊരു ഭാഗം മാംസ്യം (മത്സ്യം, മാംസം, പഴവര്‍ഗ്ഗങ്ങള്‍), ഇനിയുള്ള പകുതിയില്‍ പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുക.


തയ്യാറാക്കേണ്ട രീതി

വലിയ വിലകൊടുത്തും അധ്വാനിച്ചും നമ്മള്‍ കൊണ്ടുവരുന്ന ഭക്ഷണ സാധനം പാചക രീതി ശരിയായില്ലെങ്കില്‍ ഗുണമേന്മയും രുചിയും കുറയുമെന്നറിയുക. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെ രുചികരവും പോഷകപൂര്‍ണ്ണമായ ഭക്ഷണം തായ്യാറാക്കാവുന്നതേയുള്ളൂ.
ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. കഴിവതും രാസവളങ്ങള്‍ ചേര്‍ത്തുണ്ടാക്കാതെ ശുദ്ധമായ പച്ചിലവളവും മണ്ണിര കമ്പോസ്റ്റും ഇട്ട്‌ ഉണ്ടാക്കിയവ ഉപയോഗിക്കുക.
പുഴുങ്ങിയ ഭക്ഷണസാധനങ്ങള്‍ കറിവെച്ചതിനേക്കാള്‍ ഗുണകരമാണ്‌ എന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. പച്ചക്കറികള്‍ പച്ചയായോ, പുഴുങ്ങിയോ കഴിക്കുമ്പോഴാണ്‌ പോഷകാംശങ്ങള്‍ ഉപയോഗപ്രദമാകുന്നതത്രെ. ആവിയില്‍ പുഴുങ്ങിയ ഇഡ്‌ലി, പുട്ട്‌ തുടങ്ങിയവ ശരീരത്തിന്‌ നല്ലതാണ്‌.
വറുത്തതും പൊരിച്ചതും ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക. അഥവാ വല്ലപ്പോഴും പൊരിക്കുകയോ വറുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഒരിക്കലുപയോഗിച്ച എണ്ണതന്നെ പിന്നെയും ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.
ആവശ്യത്തിനുമാത്രം പാചകം ചെയ്യുക. ബാക്കി വരുന്നവ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ പോഷകഗുണങ്ങള്‍ നഷ്ടപ്പെടുകയും ഹാനികരമായ അവസ്ഥയിലേക്ക്‌ ആരോഗ്യത്തെ നയിക്കുകയും ചെയ്യും. എണ്ണ പരമാവധി കുറയ്‌ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്‌. ഉപ്പ്‌, എരിവ്‌ എന്നിവ ശരീരത്തിന്‌ ഗുണത്തേക്കാളേറെ ദോഷം വരുത്തിവെക്കുന്നുണ്ട്‌ എന്നറിയുക. ഉപ്പിലിട്ടു സൂക്ഷിച്ചവ വല്ലപ്പോഴും ഉപയോഗിക്കാം.
പാകം ചെയ്യുന്നതോടെ ഭക്ഷണത്തിന്റെ ജീവന്‍ നഷ്ടപ്പെടുന്നു. മൂന്നു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പൂര്‍ണമായും `മൃതാഹാരം' എന്ന നിലയിലേക്ക്‌ ഭക്ഷണം എത്തിച്ചേരും. ഇത്‌ കഴിച്ചാല്‍ വെറുതെ വയറു നിറയുമെന്നതല്ലാതെ ഊര്‍ജത്തിന്റെ അണുമണിപോലും ലഭിക്കുന്നില്ല. ഈ മൃതാഹാരം ആമാശയത്തിനും കുടലു കള്‍ക്കും ശരീരത്തിനാകെയും ശരിക്കും പീഡനമാണ്‌. നാം ശരീരത്തിനോടുതന്നെ ചെയ്യുന്ന ഈ പീഡനം രോഗങ്ങളിലേക്കുള്ള പ്രവേശന കവാടവുമാണ്‌.

ഭക്ഷണം കഴിക്കേണ്ടത്‌ എപ്പോള്‍

വിശക്കുമ്പോഴാണ്‌ നാം ആഹാരം കഴിക്കേണ്ടത്‌. ടൈംടേബിള്‍ വെച്ച്‌ എന്നാണ്‌ ആരോഗ്യ ശാസ്‌ത്രജ്ഞര്‍ പറയാറ്‌. വിശന്നു തുടങ്ങി രണ്ടു മണിക്കൂറിനുശേഷം ഭക്ഷിക്കുന്നതാണ്‌ ഗുണകരം. ആഹാരം അത്യാവശ്യമാണ്‌ എന്ന്‌ ശരീരം വിളിച്ചു പറയുമ്പോള്‍ മാത്രം. ദഹനരസങ്ങള്‍ അപ്പോഴേക്കും ഭക്ഷണത്തെ ദഹിപ്പിച്ച്‌ പോഷകങ്ങള്‍ ശേഖരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും.
വിശക്കാതെ തിന്നുന്നത്‌ ദഹനേന്ദ്രിയത്തെ തകരാറിലാക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ പറയുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ വര്‍ധിക്കാനും ഇതു കാരണമാകുമത്രെ. ഒരു ഭക്ഷണം ദഹിക്കുന്നതിനു മുമ്പ്‌ മറ്റൊന്നു കഴിക്കുന്നത്‌ ഒഴിവാക്കേണ്ടതാണ്‌. ഒരു ദിവസം പരമാവധി മൂന്ന്‌ നേരമാണ്‌ ആഹാരത്തിന്റെ സമയം.
എട്ടു മണിക്കൂര്‍ എടുക്കുമത്രെ ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണമായി ദഹിക്കാന്‍. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ടു മണിക്കൂര്‍ വേണമെന്ന്‌ സാരം. ഒരു കടലമണി പോലും ഇതിനിടയില്‍ കഴിക്കരുതെന്നാണ്‌ വൈദ്യമതം.

പാകം ചെയ്യുമ്പോള്‍
വലിയ വിലകൊടുത്തു നാം വാങ്ങിക്കൊണ്ടുവരുന്ന ആഹാരസാധനങ്ങള്‍ പോഷകാംശങ്ങള്‍ നഷ്ടപ്പെടാതെ പാകം ചെയ്യേണ്ടേ? അവിടെയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. പാചകത്തിന്‌ വിറകാണ്‌ നല്ലത്‌. കാരണവന്മാരുടെ ആരോഗ്യത്തിനു പിന്നില്‍ ശരിക്കും ഈ ഗുണമുണ്ടായിരുന്നു. വിറക്‌ കിട്ടാതെ വരുമ്പോള്‍ ഗ്യാസ്‌തന്നെ ശരണം.

അരി പാകം ചെയ്യുന്നതിന്റെ നിഷ്‌ഠ

തവിടു കളയാത്ത അരിയാണ്‌ തെരഞ്ഞെടുക്കേണ്ടത.്‌ അതിലാണ്‌ നാര്‌ അധികമുള്ളത്‌. ഉണക്കയരി, പച്ചരി, മട്ട എന്നിവ ഗുണമേന്‍മയുളള അരിയിനങ്ങളാണ്‌. ഇപ്പോള്‍ വാങ്ങാന്‍ കിട്ടുന്ന മട്ടയരിയില്‍ ചേര്‍ക്കുന്ന റെഡ്‌ ഓക്‌സൈഡ്‌ ഹാനികരമാണ്‌. വിറകുകൊണ്ട്‌ വേവിക്കുന്നതിന്‌ ഒന്നരമണിക്കൂറോളം എടുക്കാറുണ്ടല്ലോ. അതു വേണമെന്നില്ല. വെള്ളം കളയാതെ വറ്റിച്ചെടുക്കുമ്പോള്‍, വെള്ളത്തിലൂടെ നഷ്ടപ്പെടുന്ന പോഷക മൂല്യങ്ങള്‍ തിരിച്ചുകിട്ടുന്നു. കഞ്ഞിവെള്ളമുണ്ടെങ്കില്‍ കളയാതെ ഉപയോഗിക്കണം. കറിവെക്കാനോ മറ്റോ പച്ചവെള്ളത്തിനു പകരം ഉപയോഗിക്കാം `റൈസ്‌ ജ്യൂസ്‌' എന്ന നിലക്ക്‌ ഉപ്പിട്ട കഞ്ഞിവെള്ളം ഔഷധം കൂടിയാണ്‌. വയറിളക്കം, അതിസാരം തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ ശക്തമായ പ്രതിവിധിയാണ്‌ ഉപ്പിട്ട കഞ്ഞിവെള്ളം.
ഏതൊരു ഭക്ഷണ പദാര്‍ഥത്തിനും അതിന്റെ ജീവന്‍ ഒരു നിശ്ചിത സമയത്തേക്കു മാത്രമേ ഉണ്ടാകൂ. ഒരു പഴമാകട്ടെ പച്ചക്കറിയാവട്ടെ അതിന്റെ സമയം കഴിഞ്ഞാല്‍ വാടുകയും ചീയുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. ചെടിയില്‍ നിന്നു പറിച്ചയുടനെ ശുദ്ധ ജലത്തില്‍ നന്നായി കഴുകി കഴിക്കുന്നതാണ്‌ ഉത്തമം. താമസിക്കും തോറും അതിന്റെ പോഷകങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.


വെളളം

ദാഹിക്കുമ്പോഴാണ്‌ വെള്ളം ആവശ്യമായി വരുന്നത്‌. ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയാണ്‌ വിശപ്പും ദാഹവും. വിശക്കുമ്പോള്‍ ആഹാരവും ദാഹിക്കുമ്പോള്‍ വെള്ളവും ഇതാണ്‌ വൈദ്യ പക്ഷം.
ആഹാരത്തിന്റെ കൂടെ വെള്ളം കുടിക്കുന്നത്‌ ശരിയല്ല. അരമണിക്കൂര്‍ മുമ്പും ആഹാരത്തിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞുമാണത്രെ വെള്ളം കുടിക്കേണ്ടത്‌. ആഹാരത്തിനൊപ്പം വെള്ളം കുടിച്ചാല്‍ വേണ്ടത്ര ചവച്ചരക്കാതെ വിഴുങ്ങുമല്ലോ. ഇങ്ങനെ ഇറങ്ങിപോകുന്ന വെള്ളം വയറിനകത്തെ ദഹനരസങ്ങളെ നേര്‍പ്പിക്കുകയും ദഹനപ്രക്രിയയെ തളര്‍ത്തുകയും തന്മൂലം ദഹനക്കേടും അനുബന്ധ അസുഖങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.
|
എതാനും ചില കടങ്കഥകൾ 
അകത്തറുത്താൽ പുറത്തറിയും.
ചക്കപ്പഴം  • ചക്കപ്പഴം മുറിക്കകത്തുവച്ച് മുറിച്ചാൽപോലും പുറത്തേക്ക് ഗന്ധം വ്യാപിക്കും.
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
കുരുമുളക് • നീണ്ട തിരിപോലുള്ള ഞെട്ടിലാണ് ഉരുണ്ട കുരുമുളക് മണികൾ വളരുന്നത്.
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.
വെറ്റില മുറുക്ക്
അകത്ത് രോമം, പുറത്തിറച്ചി.
മൂക്ക് • മൂക്കിന്റെ ദ്വാരത്തിനുള്ളിലായാണ് രോമം വളരുന്നത്. സാധാരണ രോമത്തിനു താഴെയാണ് മാംസം. ഇവിടെ മാംസാവരണത്തിനു ഉൾഭാഗത്തായി രോമം കാണുന്നതിനെ സൂചിപ്പിക്കുന്നു.
അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.
ഛായാഗ്രാഹി (ക്യാമറ)
അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.
പപ്പടം
അകം എല്ലും തോലും പുറം പൊന്ത പൊന്തം.
വൈക്കോൽത്തുറു
അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി
ഓവ്
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.
മത്തത്തണ്ട്.
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.
കൺപീലി
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.
ഇടിവെട്ടി കൂൺ മുളയ്ക്കുക
അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.
മത്തൻ • മത്തങ്ങയും മത്തവള്ളിയും പടർന്നു കിടക്കുന്നത്.
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.
കുരുമുളക്
അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി.
മുളംപട്ടിൽ
അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
ചൂല് • മുറ്റം വൃത്തിയാക്കിയശേഷം ചൂല് ഒരിടത്ത് ഒതുക്കി വയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
തുലാസ്
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.
ചേമ്പില, താമരയില • ഈ ഇലകളിൽ വെള്ളം പറ്റിയാൽ നനയുകയില്ല.
അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.
അമ്മിക്കുഴ
അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
കിണ്ടി
അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.
ചക്ക
അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു.  
കൈയിൽ ചോറുരുള • അഞ്ചുവിരലുകൾ ചേർത്ത് ചോറ് ഉരുട്ടി ഉരുളയാക്കുന്നു. 
അടയുടെ മുമ്പിൽ പെരുമ്പട.
തേനീച്ചക്കൂട്
അടയ്ക്കും തുറക്കും കിങ്ങിണി പത്തായം.
കണ്ണ്
അടി പാറ, നടു വടി, മീതെ കുട.
ചേന • ചേന എന്ന സസ്യത്തിന്റെ ആകൃതിയെ വിശദീകരിക്കുന്നു.
അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.
പുളിമരം
അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.
മെതിക്കൽ
അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.
നക്ഷത്രങ്ങൾ
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അടുപ്പ്
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
എലി • തടികൊണ്ടുള്ള തട്ടിൻപുറത്ത് എലി ഓടുമ്പോഴുണ്ടാകുന്ന ശബ്ദമുണ്ടാകുന്നു. 
 ശബ്ദമുണ്ടാക്കുന്ന ആളെ കാണുവാൻ സാധിക്കാത്തതുകൊണ്ട് എലിയെ കുട്ടിച്ചാത്തനായി സങ്കല്പിക്കുന്നു.
അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല.
അമ്പിളിമാമൻ
അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു.
പായ നെയ്ത്ത്
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്.
ഇല • ഇലയുടെ വികാസത്തിന്റെ ഒരോ ദശയും (കാലഘട്ടവും) സൂചിപ്പിക്കുന്നു.
അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.
ആമ
അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.
കൊടിമരം
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
ചിരവ
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.
തെങ്ങും തെങ്ങിൻപൂക്കുലയും
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
വെള്ളില
അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.
അമ്മിക്കല്ലും കുഴവിയും
അമ്മ കിടക്കും, മകളോടും.
അമ്മിക്കല്ലും കുഴവിയും
അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.
കവുങ്ങ്
അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.
തീപ്പെട്ടിയും കൊള്ളിയും
അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
തീപ്പെട്ടിക്കൊള്ളി
അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.
തിരികല്ല്
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
തവള
അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.
പാന്റ്, കാൽശരായി
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.
ചൂല്
അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല.
മിന്നൽ അഥവാ കൊള്ളിയാൻ.
അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു.
നാവ് • പല്ലുകളാകുന്ന അഴികളിട്ട അമ്പലത്തിൽ, നാവായ കിളി ശബ്ദമുണ്ടാക്കുന്നു.

No comments:

Post a Comment